rajasooyam

Sunday, August 29, 2010

ചുള്ളമ്പണിക്കര്‍


പേര് കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ തോന്നിയേക്കാവുന്നതുപോലെ അത്ര മോശം സ്ഥലമൊന്നുമല്ല ഊരകം. പ്രശാന്തസുന്ദരമായ ഒരു മരുപ്രദേശമാണത്. പ്രാന്തപ്രദേശങ്ങളും തഥൈവ. ഊരകം ദേശത്തെ ചിരപുരാതനമായ കളരിയ്ക്കല്‍ തറവാട്ടിലാണ് ഈ കഥ നടക്കുന്നത്.
അതെ നമ്മുടെ വേണുവിന്റെ വീട്ടില്‍ തന്നെ.
വീട് എന്നല്ലല്ലൊ, മഠം എന്നല്ലെ പറയേണ്ടത്. വേണുവിന്റെ മഠത്തില്‍ എരുമയെ കറക്കുന്നു; ഞാന്‍ ഉണ്ണുമ്പോള്‍ മോരും കൂട്ടുന്നു. പാലുകൊണ്ടാണ് മോര് ഉണ്ടാക്കുന്നത് എന്നൊക്കെയല്ലെ രണ്ടാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ വായിച്ചത്. ആവോ. ഓര്‍മ്മയില്ല. എന്തെങ്കിലുമാവട്ടെ. എന്തുതന്നെയായാലും അവിടെ വേണുവിന്റെ മകളുടെ പെണ്ണുകാണല്‍ ചടങ്ങ് നടക്കുകയാണ്.
അതിഥികള്‍ വന്നുകയറിയ നിമിഷം മുതലേ അവരോട് ചിരിക്കാന്‍ തുടങ്ങിയതാണ് വേണു. ചിരിച്ച് ചിരിച്ച് തോറ്റു എന്നു പറയാം. ചിരിച്ച് ചിരിച്ച് ചിറി കൂടാണ്ടായി എന്നും പറയാം. ഭാഗ്യത്തിന് ചിറി കോടിപ്പോയില്ലെന്നു മാത്രം.(ചിരിയുടെ കാര്യത്തില്‍ സെക് ഷ നിലെ എസ്സൊ കഴിഞ്ഞാല്‍ പിന്നെ വേണുവാണ് മുന്നില്‍. ച്ചാല്‍ ഫസ്റ്റ് റണ്ണറപ്പ്).
ചിരിച്ചുകൊണ്ടുതന്നെ വേണു മകളെ വിളിച്ച് അതിഥികളെ കാണിച്ചുകൊടുത്തു. എല്ലാവര്‍ക്കും കുട്ടിയെ ഇഷ്ടമായി. അങ്ങനെ പെണ്ണുകാണല്‍ ചടങ്ങ് കഴിഞ്ഞു. പിന്നെ ചായകുടിയായി, കടി കടിയ്ക്കലായി, അതിഥികളും ആതിഥേയരും തമ്മിലുള്ള സംഭാഷണം പൊടിപൊടിയ്ക്കലായി. സംഭാഷണം പാതിവഴി പിന്നിട്ടപ്പോള്‍ (ച്ചാല്‍ മദ്ധ്യധരണ്യാഴി കഴിഞ്ഞ് ലേശം കൂടി കിഴക്കോട്ട് ചെന്നവാറെ) ചെറുക്കന്റെ അമ്മയുടെ അമ്മാവനാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരു കാരണവര്‍ വന്ന് വേണുവിന്റെ കൈപിടിച്ച് പുറത്തേക്ക് കൊണ്ടുപോയി തോളില്‍ വാത്സല്യപൂര്‍വ്വം തട്ടിക്കൊണ്ട് പറയുകയാണ്: 'പെങ്ങളെ ഞങ്ങള്‍ക്കിഷ്ടായി. ഇനി ഞങ്ങള്‍ കാര്‍ന്നോമ്മാര് തമ്മില് ചെല കാര്യങ്ങള് പറയാന്ണ്ട്. മോന്‍ അകത്ത് ചെന്ന് അച്ഛനോട് ഒന്നിങ്ങോട്ട് വരാന്‍ പറ '' !!!

No comments:

Post a Comment